ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഐഎസ് അനുകൂല ഭീകരവാദ സംഘടനയായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്(എഡിഎഫ്) നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. മൂന്ന് പേരെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി.
ഇറ്റൂരി, വടക്കൻ കിവു പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്. ഇറ്റൂരിയിലെ ഗ്രാമങ്ങളിൽ നടന്ന ആക്രമണത്തിൽ 12 പേരാണ് മരിച്ചത്. വടക്കൻ കിവുവിലെ ക്യാവിരുമു മലയടിവാര ഗ്രാമമായ ഗുലിയിൽ നടന്ന ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു.